ന്യൂഡൽഹി ; ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര-പ്രതിരോധ-ധനമന്ത്രിമാരുടെ പ്രത്യേക യോഗം . കശ്മീരിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ് വരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ യോഗം ചേർന്നത് .
ആഭ്യന്തര മന്ത്രി അമിത് ഷാ , ധന മന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു . യു എൻ രക്ഷാ സമിതി യോഗത്തിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചത് കശ്മീർ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനുള്ള അംഗീകാരമാണെന്ന് അമിത്ഷാ പറഞ്ഞു.
നിലവിലെ പ്രതിരോധ ആയുധ സംഭരണ നടപടിക്രമം പുനരവലോകനം ചെയ്യാന്‍ 12 അംഗ സമിതിയെ നിയോഗിച്ചു. ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദശിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിന്റെ വികസന പദ്ധതികളും ,ഉടൻ നടക്കാനിരിക്കുന്ന നിക്ഷേപക സംഗമവും യോഗത്തിൽ ചർച്ചയായി . യുദ്ധമുണ്ടായാൽ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നിലപാടിൽ മാറ്റമുണ്ടായേക്കുമെന്ന രാജ്നാഥ് സിംഗിന്റെ പ്രസ്താവനയും ചർച്ചാ വിഷയമായി . ഇന്ത്യയുടെ ഈ പ്രസ്താവന അത്യന്തം ഞെട്ടിക്കുന്നതാണെന്ന് പാകിസ്ഥാൻ പ്രതികരിച്ചിരുന്നു .
