മാൻഹട്ടൻ (ന്യൂയോർക്ക്) : യുഎസിലെ വ്യവസായ പ്രമുഖനും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീൻ (66) ന്യൂയോർക്കില ഫെഡറൽ ജയിലിൽ ആത്മഹത്യചെയ്തു .ശനിയാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിനു വിളിക്കാൻ ചെന്നപ്പോഴാണ് അസ്വാഭികമായ രീതിയിൽ കിടക്കുന്നതു ജയിൽ ഉദ്യോഗസ്ഥൻ കണ്ടത് .പരിശോധനയിൽ മരിച്ചതായി സ്ഥിരീകരിച്ചു .ഏറെ കോളിളക്കം സൃഷ്ടിച്ച ബാലികയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാൾ പിടിയിലായത്. മൂന്നു മാസം മുൻപും കഴുത്തിൽ സ്വയം മുറിവേൽപ്പിച്ചു മരിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു .
നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതിന്റെ പേരിൽ കോടതിയിൽ വെള്ളിയാഴ്ചയാണ് ഇയാൾക്കെതിരെ കുറ്റപത്രം പോലീസ് സമർപ്പിച്ചത് .2008 ൽ ഫ്ളോറിഡയിലാണ് ബാലിക പീഡനത്തിന്റെ പേരിൽ ജെഫ്രി പിടിക്കപ്പെട്ടത്.രാജ്യാന്തര സുഹൃത്തുക്കളും ശക്തമായ രാഷ്ട്രീയ സ്വാധീനവുമുള്ള ജെഫ്രിയെ അപായപ്പെടുത്തിയതാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട് .അമേരിക്കയുടെ സുപ്രധാന ഏജൻസി ആയ എഫ് ബി ഐ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്.
ന്യൂയോർക് ,ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലെ പെൺകുട്ടികൾ പീഡന പരാതികളുമായി മുന്നോട്ടു വന്നിരുന്നു .2001 നും -2006 നും ഇടയിൽ എൺപതോളം കുട്ടികളെയാണ് ജെഫ്രി പീഡിപ്പിച്ചത് .മറ്റൊരു 14 കാരിയെ പീഡിപ്പിച്ചതിനെത്തുർന്ന് മാതാപിതാക്കൾ പോലീസിനെ സമീപിച്ചതോടെയാണ് വലിയൊരു കുറ്റകൃത്യം പുറത്താകുന്നത് .
