ഇസ്ലാമാബാദ് ; കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയ്ക്ക് പിന്നാലെ ഇന്ത്യയിൽ ആക്രമണങ്ങൾ അഴിച്ചുവിടാൻ കശ്മീർ ജനതയോട് ആഹ്വാനം ചെയ്ത് പാക് സൈന്യം . ഇന്ത്യൻ സർക്കാരിന്റെ പുതിയ തീരുമാനത്തിനോട് യോജിക്കരുതെന്നും , കശ്മീരുമായി ബന്ധപ്പെട്ട എന്ത് പ്രശ്നങ്ങൾക്കും തങ്ങൾ ഒപ്പമുണ്ടെന്നും ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് പാക് സൈനിക മേധാവി ഖ്വമർ ജാവേദ് ബജ്വ .
‘ പാക് സൈന്യം കശ്മീർ ജനതയ്ക്കൊപ്പമുണ്ട്, ഈ പ്രശ്നങ്ങൾ അവസാനിക്കും വരെ അവർക്കൊപ്പം ഉണ്ടാകും . അത് തങ്ങളുടെ കടമയാണ് ‘ ഇതാണ് ബജ്വ മാദ്ധ്യമങ്ങളോട് പറഞ്ഞത് . മാത്രമല്ല റാവൽ പിണ്ടിയിലെ ആർമി ഹെഡ് ക്വാർട്ടേഴ്സിൽ സൈനികരുടെ രഹസ്യ ചർച്ചകളും നടന്നതായി പാക് മാദ്ധ്യമമായ ‘ ഡോൺ ‘ റിപ്പോർട്ട് ചെയ്തു .
അതേ സമയം കശ്മീരിലെ സുരക്ഷ അതിശക്തമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം . എന്തും നേരിടാനുള്ള ഒരുക്കത്തിലാണ് കര-വ്യോമ സേനകള്‍. കശ്മീരിലേയ്ക്ക് കൂടുതല്‍ അര്‍ധ സൈനീകരെ അയച്ചു.മാത്രമല്ല കശ്മീരില്‍ എന്തു നിയമം നിര്‍മിക്കണമെന്ന് ഇനി ഇന്ത്യന്‍ പാര്‍ലമെന്റാണ് തീരുമാനിക്കുന്നതെന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്നും ,അക്രമങ്ങൾക്ക് മുതിരുന്നവരോട് യാതൊരു ദാക്ഷിണ്യവും കാട്ടില്ലെന്ന മുന്നറിയിപ്പും അമിത് ഷാ നൽകി.
