ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അതി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്്റ്റ്‌ലിയുടെ നില മോശമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ സംഘമാണ് ജെയ്റ്റ്‌ലിയെ ചികിത്സിക്കുന്നത്. ഓഗസ്റ്റ് ഒന്‍പതിനാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജെയ്റ്റിലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച ബിജെപി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, ദില്ലി എല്‍ജി അനില്‍ ബൈജാല്‍, പാര്‍ട്ടി എംപി മനേക ഗാന്ധി തുടങ്ങിയവര്‍ ആശുപത്രി സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര, കാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാര്‍ സിന്‍ഹ എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു.
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ഹര്‍ഷ് വര്‍ധന്‍, സ്മൃതി ഇറാനി, ജിതേന്ദ്ര സിംഗ്, രാം വിലാസ് പാസ്വാന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭിഷേക് സിങ്വി, ജ്യോതിരാദിത്യ സിന്ധ്യ, ബിഎസ്പി മേധാവി മായാവതി, ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് തുടങ്ങിയവരും വിവിധ ദിവസങ്ങളില്‍ ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചു.
അനാരോഗ്യകാരണം ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. ആ വര്‍ഷം മെയ് മാസത്തില്‍ തന്നെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ദീര്‍ഘകാലമായി പ്രമേഹ രോഗം ബാധിച്ചിരുന്നു.
