ന്യൂഡല്‍ഹി: മതസ്വാതന്ത്ര്യത്തെക്കുറിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇന്ത്യ നിരസിച്ചു. ആള്‍ക്കൂട്ട ആക്രമണങ്ങളും,ഗോ സംരക്ഷകര്‍ നടത്തുന്ന ആക്രമണങ്ങള്‍, മത പരിവര്‍ത്തനം, മതന്യൂനപക്ഷങ്ങള്‍ക്കുള്ള നിയമപരമായ പരിരക്ഷ എന്നിവയാണ് ഇന്ത്യയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. അതേസമയം, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആസൂതിമായ നീക്കമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ നിരീക്ഷണം തെറ്റാണെന്ന് ബി.ജെ.പിയുടെ മാദ്ധ്യമ വിഭാഗം തലവന്‍ അനില്‍ ബലൂനി പറഞ്ഞു. ക്രിമിനല്‍ മനോഭാവമുള്ളവര്‍ ചില പ്രാദേശിക പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇത്തരം ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടാകുമ്ബോള് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി നേതാക്കളും അതിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. അമേരിക്കയ്ക്ക് മോദിയോട് പക്ഷപാതപരമായ സമീപനമാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി.
ഇന്ത്യ മതേതരത്വത്തില്‍ അഭിമാനിക്കുന്നുവെന്നും ഇന്ത്യന്‍ ഭരണഘടന അതിന്റെ ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാര്ക്കും മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന മത സ്വാതന്ത്രത്തിന് സൗരക്ഷണം നല്‍കുന്നുണ്ട്. ഒരു ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതുമാണെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.
2018ലെ മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്ന പേരിലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് സെെറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആള്‍ക്കൂട്ടക്കൊലപാതകവും,ഗോസംരക്ഷണത്തെ ചൊല്ലിയുള്ള ആക്രമണങ്ങള്‍ എന്നീ കാര്യങ്ങളിലും കുറ്റവാളികളെ വിചാരണ ചെയ്യുന്നതലും സര്‍ക്കാര്‍ പലപ്പോഴും പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തെറ്റാണെന്നാണ് ബി.ജെ.പിയുടെ ഭാഗം. അമേരിക്കന്‍ വിദേശകാര്യ വകുപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാര്‍ട്ടിയോടും മുന്‍വിധിയുണ്ടെന്നും ബി.ജെ.പി ആരോപിക്കുന്നു.
